2014, ഓഗസ്റ്റ് 24, ഞായറാഴ്‌ച

                     അനൂപിന്റെ വരകള്‍ 
അനൂപ്‌ റോയ്

അനൂപ്‌ റോയ് എന്ന കുന്നംകുളത്തുകാരന്‍ ഇപ്പോള്‍ മണ്ണാര്‍ക്കാട് ആണ് താമസം .ചിത്ര രചനയില്‍ സ്വന്തം വഴി വെട്ടിത്തെളിക്കുന്ന അനൂപിന്റെ ബ്രഷിനു ഏറെ പ്രിയം പുരാണ കഥാ പാത്രങ്ങള്‍ ആണ് .ഓരോ ചിത്രത്തിനും പിന്നില്‍ ആദ്യം ആഴത്തിലുള്ള അന്വേഷണം ,പഠനം അതിനു ശേഷം ആശയവും മനസ്സിന്റെ ചായക്കൂട്ടിലിട്ടു കുറെ കാലം മൌനം .പിന്നീടൊരു ദിവസം കാന്‍ വാസിലേക്ക് പകര്‍ത്തുമ്പോള്‍ അത് പൂര്‍ണതയില്‍ എത്തിയിരിക്കും 
 ഇപ്പോള്‍ മണ്ണാര്‍ക്കാട് ആണ് താമസം .സ്വന്തം വീട് തന്നെ ആണ് അനൂപിന്റെ ചിത്ര ശാല ..ഭാര്യയുടെ പേരിലും ഉണ്ട് ഒരു ചിത്ര സ്പര്‍ശം ..വയലറ്റ്.
 നാറാനത്ത് ഭ്രാന്തന്‍ ശ്രദ്ധേയമായ ഒരു രചനയാണ് .കല്ലുരുട്ടി കയറ്റി മുകളിലെത്തിച്ചു ആയാസപ്പെട്ട്‌ നില്‍ക്കുന്ന രൂപമാണ് അനൂപ്‌ ഭ്രാന്തന് നല്‍കിയത് .രാജന്‍ ച്ചുങ്കത്ത്തിന്റെ ഗ്രന്ഥത്തില്‍ നിന്നാണ് അനൂപ്‌ ഭ്രാന്തനെ വരചെടുത്ത്തത് .
 മഹാബലിയെയും വാമനനേയും വരയ്ക്കാന്‍ കാണിപ്പയ്യൂര്‍ ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ ഗ്രന്ഥമാണ് അനൂപിന് തുണയായത് .ഓണം വരുമ്പോള്‍ മാധ്യമങ്ങളില്‍ വരുന്ന കോമാളി വേഷം പൂണ്ട മഹാബലിയെ കണ്ടു മനസ്സ് മടുത്താണ് അനൂപ്‌ മറ്റൊരു ബലിയെ തേടിയത് .അനൂപിന്റെ ബലി ആരോഗ ദൃഡ ഗ്രാത്രനാണ് .കോമളന്‍ .ആഭരണ പ്രിയം ,പതിവ് ഓലക്കുട ഒന്നും ഇല്ല. പ്രൌഡിയുള്ള ഒരു രാജാവ് .വാമനനെ കണ്ടു അസാമാന്യ തേജസ്സുള്ള ഈ ബാലന്‍ ആര് എന്ന ചോദ്യത്തിലാണ് അനൂപിന്റെ ബലി നില്‍ക്കുന്നത് .രാജകീയ വാഹനമായ പല്ലക്ക് ,പശ്ചാത്തലത്തില്‍ ഉള്ള തെങ്ങുകള്‍ താളും തകരയും ഒക്കെ ചിത്രത്തിനു മലയാളിത്തം കൊണ്ട് വരാന്‍ ചിത്രകാരന്റെ പൊടിക്കൈകളാണ്  .അംഗുലീമാല,കടമറ്റത്ത് കത്തനാര്‍ ,മഹാഭാരതത്തിലെ കര്‍ണന്‍ എന്നിവയൊക്കെ അനൂപിന്റെ ഇതര സൃഷ്ടികള്‍ ആണ് . ഉപജീവന മാര്‍ഗം ആണോ ചിത്രകല എന്ന് ചോദിച്ചാല്‍ ഒറ്റ വാക്കില്‍ തന്നെ അല്ല എന്ന ഉത്തരം കിട്ടും അനൂപില്‍ നിന്നും .ഓരോ രചനയും ഇദ്ദേഹത്തിനു ഓരോ സമര്‍പ്പണം ആണ് .ചിത്രകലയുടെ എല്ലാ രീതികളും അനൂപിന്റെ കയ്യില്‍ ഭദ്രം .ത്രിമാന രീതി പകരുന്ന ഓയില്‍ പെയിന്റിംഗ് രീതിയും അനൂപിന് വഴങ്ങും .കാരിക്കേച്ചറുകള്‍ കിറുകൃത്യം.വീടുകളിലെക്കായി സൌന്ദര്യ തികവാര്‍ന്ന ചിത്രങ്ങള്‍ അനൂപ്‌ വരച്ചു നല്‍കാറുണ്ട് .തന്റെ  ചിത്രങ്ങളുടെ ഒരു പ്രദര്‍ശനം ഒരുക്കാന്‍ ഉള്ള ശ്രമത്തിലാണ് ഈ ചിത്രകാരന്‍ .
അംഗുലീ മാല 

വാമനനും മഹാബലിയും 

കടമറ്റത്ത് കത്തനാര്‍ 

കര്‍ണന്‍ 

2014, ഓഗസ്റ്റ് 23, ശനിയാഴ്‌ച

ശ്രുതിമേളനം

 ശ്രുതിമേളനം

വാദ്യകുലപതിക്ക് കലാലോകത്തിന്റെ ആദരം ആയിരുന്നു വെള്ളിനേഴിയില്‍ നടന്ന ശ്രുതിമേളനം. മട്ടന്നൂര്‍ ശങ്കരന്‍കുട്ടി മാരാര്‍ അറുപതാംപിറന്നാള്‍ ആഘോഷിക്കുമ്പോള്‍ അത് കാലത്തിന്റെ ഭാഗമായി .ചെണ്ടയിലെ പ്രതിഭാസ്പര്‍ശത്തിന്റെ കാലഭേദങ്ങള്‍ ആസ്വാദകരില്‍ സൃഷ്ടിച്ച അനുഭൂതികളുടെ തിരിച്ചുള്ള ദക്ഷിണയായി ശ്രുതിമേളനം . മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാര്‍ക്ക് അറുപതാം പിറന്നാളാശംസകള്‍ നേരുന്നതിന് സമൂഹത്തിന്റെ വിഭിന്നമേഖലയിലുള്ളവരും കലാകാരന്മാരും കലാസ്വാദകരും ക്ഷേത്രക്കമ്മിറ്റി ഭാരവാഹികളും ജനപ്രതിനിധികളുമെത്തിയിരുന്നു സമാദരണസമ്മേളനം മന്ത്രി മഞ്ഞളാംകുഴി അലി ഉദ്ഘാടനം ചെയ്തു. കെ.എസ്. സലീഖ എം.എല്‍.എ. അധ്യക്ഷയായി.

'ശ്രുതിമേളനം' സംഘാടകസമിതിയുടെ 60 സ്വര്‍ണനാണയസഞ്ചയമടങ്ങിയ ഉപഹാരം ഡോ. ഉമയാള്‍പുരം ശിവരാമന്‍, മട്ടന്നൂരിന് സമ്മാനിച്ചു.
പ്രശംസാപത്രം നടനും ശിഷ്യനുമായ ജയറാം മട്ടന്നൂരിന് സമര്‍പ്പിച്ചു. . കോട്ടയ്ക്കല്‍ ആര്യവൈദ്യശാലയിലെ ഡോ. പി. ബാലചന്ദ്രവാരിയര്‍ അംഗവസ്ത്രമണിയിച്ചു. കെ.ബി. രാജ് ആനന്ദ് മട്ടന്നൂരിന്റെ കലാജീവിതത്തെ പരിചയപ്പെടുത്തി.
ബി.ജെ.പി. ജില്ലാപ്രസിഡന്റ് സി. കൃഷ്ണകുമാര്‍, കലാമണ്ഡലം രജിസ്ട്രാര്‍ ഡോ. കെ.കെ. സുന്ദരേശന്‍, ടി.എ. സുന്ദരമേനോന്‍, വെള്ളിനേഴി പഞ്ചായത്ത് പ്രസിഡന്റ് സി.ജി. ഗീത, തിരുവിഴ ജയശങ്കര്‍, ഡോ. എന്‍.പി. വിജയകൃഷ്ണന്‍, വി. രാമന്‍കുട്ടി, വര്‍ക്കിങ് ചെയര്‍മാന്‍ കലാമണ്ഡലം ഉണ്ണിക്കൃഷ്ണന്‍ എന്നിവര്‍ പ്രസംഗിച്ചു.
മട്ടന്നൂരിനെയും ഭാര്യ വി.എം. ഭാരതിയെയും സംഘാടകസമിതി ഭാരവാഹികള്‍ വേദിയിലേക്ക് ആനയിച്ചു. കലാമണ്ഡലം അംബികയുടെ പ്രാര്‍ഥനയോടെയാണ് സമ്മേളനമാരംഭിച്ചത്.
തന്നെ മട്ടന്നൂര്‍ ശങ്കരന്‍കുട്ടിമാരാരാക്കി മാറ്റിയത് വെള്ളിനേഴിയാണെന്ന് മറുമൊഴിയില്‍ മട്ടന്നൂര്‍ അടയാളപ്പെടുത്തി . തുടര്‍ന്ന് രാജേഷ് വൈദ്യയുടെ വീണക്കച്ചേരി അരങ്ങേറി. ഡോ. ഉമയാള്‍പുരം ശിവരാമന്‍ മൃദംഗത്തിലും എസ്. കാര്‍ത്തിക് ഘടത്തിലും വി. സുന്ദര്‍കുമാര്‍ ഗഞ്ചിറയിലും രംഗത്തെത്തി .
കലാമണ്ഡലം ഗോപി, നരിപ്പറ്റ നാരായണന്‍ നമ്പൂതിരി, സദനം കൃഷ്ണന്‍കുട്ടി തുടങ്ങിയ പ്രഗല്ഭര്‍ പങ്കാളികളായ നളചരിതം-ഒന്നാം ദിവസം, ലവണാസുരവധം, ദുര്യോധനവധം, ശ്രീരാമപട്ടാഭിഷേകം കഥകളിയും വിരുന്നായി
അഷ്ടപദിയോടെയാണ് 'ശ്രുതിമേളന'വേദിയുണര്‍ന്നത്. പിന്നീട് പല്ലാവൂര്‍ കൃഷ്ണന്‍കുട്ടിയുടെ കുറുങ്കുഴല്‍ക്കച്ചേരി നടന്നു. കൊടുന്തിരപ്പുള്ളി സുബ്ബരാമന്‍ (വയലിന്‍), കല്ലേക്കുളങ്ങര ഉണ്ണിക്കൃഷ്ണന്‍ (മൃദംഗം), നാദലയ ഗോപി (മുഖര്‍ശംഖ്) എന്നിവര്‍ പക്കമേളം പകര്‍ന്നു. തുടര്‍ന്ന് എ.കെ.സി. നടരാജന്‍ നയിച്ച ക്ലാര്‍നറ്റ് കച്ചേരി, കഥകളിയുടെ തട്ടകത്തിന് പുത്തനനുഭവമായി. മന്നാര്‍ഗുഡി എം.ആര്‍. വാസുദേവന്‍, കോവിലൂര്‍ കെ.ജി. കല്യാണസുന്ദരം എന്നിവര്‍ തവില്‍ വായിച്ചു.
. ചോറ്റാനിക്കര വിജയന്‍, ചെര്‍പ്പുളശ്ശേരി ശിവന്‍, കുനിശ്ശേരി ചന്ദ്രന്‍, തിച്ചൂര്‍ മോഹനന്‍, മച്ചാട്ട് രാമകൃഷ്ണന്‍, പാഞ്ഞാള്‍ വേലുക്കുട്ടി എന്നിവരടങ്ങിയ സംഘം നയിച്ച പഞ്ചവാദ്യം മറ്റൊരു ശ്രുതിഗോപുരമായി

. പെരുവനം കുട്ടന്‍ മാരാര്‍ (ഉരുട്ടുചെണ്ട), പെരുവനം ഗോപാലകൃഷ്ണന്‍ (വീക്കന്‍ ചെണ്ട), മണിയാംപറമ്പില്‍ മണി (ഇലത്താളം), രാമന്‍കുട്ടി നായര്‍ (കൊമ്പ്), വെളപ്പായ നന്ദനന്‍ (കുഴല്‍) എന്നിവര്‍ അവതരിപ്പിച്ച പാണ്ടിമേളവും അരങ്ങായി.