കൃഷിയിലെ നൂതന രീതികള്‍ അറിയാന്‍ അധ്യാപകര്‍ മണ്ണാര്‍ക്കാട് ഉപ ജില്ല ശാസ്ത്ര അധ്യാപകര്‍ നൊട്ടമലയിലെ സെല്‍ പ്ലാന്റ് ടിഷ്യ കള്‍ച്ചര്‍ കേന്ദ്രം സന്ദര്‍ശിച്ചു
2015, മേയ് 28, വ്യാഴാഴ്‌ച
2015, മേയ് 25, തിങ്കളാഴ്‌ച
കുട്ടികളെ വരവേല്‍ക്കാന്‍ മധുരമായ പ്രവേശന ഗാനം
ഈ വര്‍ഷം സ്കൂളുകളില്‍ കുട്ടികളെ വരവേല്‍ക്കാന്‍ മധുരമായ പ്രവേശന ഗാനം .തൃശ്ശൂര്‍ ചേറ്റുവ ഗവ എല്‍പി സ്കൂളിലെ തുളസി ടീച്ചര്‍ എഴുതിയ വരികളാണ് ഇക്കുറി തിരഞ്ഞെടുക്കപ്പെട്ടത് .
ചില്ലം, ചില്ലം ചില്ലം, ചില്ലം ചില്ലം
പുതിയൊരു പുലരി പിറന്നു
പുഞ്ചിരി പൂക്കള്‍ വിടര്‍ന്നു ..ആ ആ ആ
അക്ഷര വൃക്ഷത്തണലില്‍
നമ്മള്‍ക്കൊത്തോരുമിക്കാം ഉത്സവമായ്
(പുതിയൊരു പുലരി പിറന്നു
കളിയാടീടാം കണക്കു കൂട്ടാം
കഥയുടെ ചെപ്പിലോളിച്ചീടാം
കവിതകള്‍ പാടി പാടി രസിക്കാം
കാലിടറാതെ നടന്നു പഠിക്കാം
അറിവിന്‍ ജാലക വാതില്‍ തുറന്നു
ആകാശത്ത് പറന്നുയരാം
പരന്ന ലോകം മാടി വിളിപ്പൂ
വരൂ വരൂ
വരൂ നമുക്കിന്നുത്സവമായ്
ചില്ലം, ചില്ലം ചില്ലം, ചില്ലം ചില്ലം
പുതിയൊരു പുലരി പിറന്നു
പുഞ്ചിരി പൂക്കള്‍ വിടര്‍ന്നു
കാറ്റിന്‍ കൈകളില്‍ ഊഞ്ഞാലാടാം
കടലിന താളം കേട്ടറിയാം
കടലിന താളം കേട്ടറിയാം
മഴവില്ലെഴുതാം മഴ നനയാം
പുഴയുടെ കുളിരിലലിഞ്ഞോഴുകാം
പുഴയുടെ കുളിരിലലിഞ്ഞോഴുകാം
കാണാപാഠം കാട്ടില്‍ കളയാം
കണ്ടും ചെയ്തും മുന്നേറാം
കണ്ടും ചെയ്തും മുന്നേറാം
പരന്ന ലോകം മാടി വിളിപ്പൂ
ചില്ലം, ചില്ലം ചില്ലം, ചില്ലം ചില്ലം
പുതിയൊരു പുലരി പിറന്നു
പുഞ്ചിരി പൂക്കള്‍ വിടര്‍ന്നു .
ചില്ലം, ചില്ലം ചില്ലം, ചില്ലം ചില്ലം
പുതിയൊരു പുലരി പിറന്നു
പുഞ്ചിരി പൂക്കള്‍ വിടര്‍ന്നു .
2015, മേയ് 14, വ്യാഴാഴ്‌ച
1942 ഏപ്രിൽ 10-ന് പാലക്കാട് ജില്ലയിലെ മുണ്ടൂരിൽ ജനിച്ചു. അച്‌ഛൻഃ മാരാത്ത് ഗോവിന്ദൻ നായർ. അമ്മഃ വാഴയിൽ ദേവകി അമ്മ. മുപ്പതു വർഷത്തിലധികം അദ്ധ്യാപകനായിരുന്നു. 1962-ൽ ആദ്യകഥ പ്രസിദ്ധീകരിച്ചു. ഇരുനൂറ്റി അമ്പതിലധികം കഥകൾ എഴുതിയിട്ടുണ്ട്. നിറങ്ങൾ, കലയുഗം, ഈ ജന്മം, മരണഗാഥ, അനസൂയയുടെ സ്വപ്‌നങ്ങൾ, ആകാശം എത്ര അകലെയാണ്, കേട്ടുവോ ആ നിലവിളി എന്നിവ കൃതികൾ. കലിയുഗം ചലച്ചിത്രമാക്കുകയുണ്ടായി. ആകാശം എത്ര അകലെയാണ് എന്ന കൃതിക്ക് മുണ്ടശ്ശേരി അവാർഡ് ലഭിച്ചു.
മുണ്ടൂര്‍ സേതു മാധവന്‍ |
അതിസാധാരണമായ ഒരു ഗ്രാമാന്തരീക്ഷത്തില്‍ ഒരു മനസ്സ് , ഒരു മുഖം; വ്രണിതമായ മനസ്‌സിലെ ഒരിടം. ഏത് ലോകോത്തര ജീവിത ദര്‍ശനത്തേയും അപഗ്രഥിക്കാനും അതിന്റെ സ്വതസിദ്ധമായ അന്തരീക്ഷത്തില്‍ പറഞ്ഞുവയ്ക്കാനും ഇതു മതി എന്നും തന്റെ ഗ്രാമമായ മുണ്ടൂര് ഒരു അതിര്‍ത്തിഗ്രാമം കൂടിയാണെന്നും പാലക്കാടിന്റേയും വള്ളുവനാടിന്റേയും സ്വാഭാവികമായഒരു സാംസ്‌കാരിക സമന്വയം മുണ്ടൂരില്‍ കണ്ടേക്കാമെന്നും കഥാകൃത്ത് അടിവരയിടുന്നു . പാലക്കാട്ടെ ഓരോ സമുദായത്തിനും സ്വന്തമായുള്ള വാമൊഴി ശൈലികള്‍ തന്റെ ഗ്രാമത്തേയും ജനങ്ങളേയും നെഞ്ചേറ്റി നടക്കുന്ന ഒരെഴുത്തുകാരനെന്ന നിലയില്‍ കഥയുടെ പശ്ചാത്തലത്തിന് അനുസരിച്ച് അവയുടെ തനിമ ചോര്‍ന്നുപോകാതെ പ്രയോഗിക്കാന്‍ ശ്രമിച്ചിട്ടുണ്ട് എന്ന് ഇതേ അഭിമുഖത്തില്‍ മാഷ് തന്നെ സാഖ്യപ്പെടുത്തുന്നുണ്ട് അങ്ങനെയാവുമ്പോഴെ കഥക്ക് മണ്ണിന്റെ ഗന്ധവും മനുഷ്യന്റെ തുടിപ്പും കാറ്റിന്റെ തേങ്ങലും കല്ലടിക്കോടന്‍ മലയുടെ കരുത്തും ലഭിക്കുകയുള്ളൂ. കഥ ജീവിതത്തിന്റെ അപഗ്രഥനമാവുമ്പോള്‍ ഇത്തരത്തിലുള്ള എഴുത്ത് അനിവാര്യമാണ്എന്നും മാഷ് കണ്ടെത്തുന്നു .
മുണ്ടൂര്‍ എന്നും എനിക്ക് പ്രിയപ്പെട്ടതാണ്. . മുണ്ടൂര് കഥാപശ്ചാത്തലമായി എന്റെ കഥകളില്‍ നിറഞ്ഞു നില്‍ക്കുന്നുണ്ടെങ്കില്‍ അതിനു കാരണം താന്‍ മുണ്ടൂര്‍ക്കാരനാണ് എന്നതാണ്. രണ്ടാംലോക മഹായുദ്ധത്തിനു ശേഷം മഹാദാരിദ്ര്യത്തില്‍ ആണ്ടുപോയ ഈ ഗ്രാമമാണ് തന്നെ കൈനീട്ടി സ്വീകരിച്ചത്. ഇവിടുത്തെ കരിപുരണ്ട അടുക്കളയില്‍ മൗനത്തില്‍ അടച്ചിട്ട ജന്‍മങ്ങള്‍. പുറത്തുവരാത്ത തേങ്ങലുകള്‍ ഏറ്റുവാങ്ങുന്ന കാറ്റ്. കോളറ വിഴുങ്ങിയ ജന്‍മങ്ങള്‍. നിരക്ഷരതയിലും ദാരിദ്ര്യത്തിലുമാണെങ്കിലും സ്‌നേഹവും സങ്കടവും ക്രോധവും ഇല്ലായ്മകളും പങ്കിടുന്ന ഒരു ജനതയുടെ ആവാസകേന്ദ്രം എന്നിങ്ങേന ആണ് കഥാകൃത്ത് തന്റെ ഗ്രാമത്തെ അടയാളപ്പെടുത്തുന്നത് അത്മു കൊണ്ട്ണ്ടൂ തന്നെ സേതുമാധവന്‍ മാഷിന്റെ കഥയിലെ മുണ്ടൂര്‍ ലോകത്തിലെ ഓരോ ഗ്രാമത്തിന്റേയും പേരായി മാറുന്നു .
2015, മേയ് 7, വ്യാഴാഴ്‌ച
ഭൂമിയെ വിഴുങ്ങാന്‍ വരുന്നു
പ്രകാശ മലിനീകരണവും
ജലമലിനീകരണം വായുമലിനീകരണം മണ്ണ് മലിനീകരണം ശബ്ദ മലിനീകരണം എന്നീ പദ പ്രയോഗങ്ങളും അവസ്ഥകളും എല്ലാം സമൂഹത്തിനു ഇന്ന് പരിചിതമാണ് .സ്കൂള്‍ പുസ്തകങ്ങളില്‍ ഇവയെകുറിച്ചെല്ലാം കുട്ടികള്‍ പഠിച്ചു വരുന്നു .പലതരത്തില്‍ സമൂഹം ഇത് അനുഭവിച്ചും വരുന്നു .എന്നാല്‍ പ്രകാശ മലിനീകരണം എന്ന പദ പ്രയോഗവും അവസ്ഥയും നമുക്ക് താരതമ്യേന അപരിചിതമാണ് .അന്താരാഷ്‌ട്ര പ്രകാശ വര്‍ഷമായി ആചരിക്കുന്ന 2015 ല്‍ ആഗോളതലത്തില്‍ തന്നെ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു വരുന്നു .
എന്താണ് പ്രകാശ മലിനീകരണം
അമിതമായ അളവിലോ, തെറ്റായ ദിശയിലോ അനാവശ്യമായിട്ടുള്ള കൃത്രിമപ്രകാശത്തിന്റെ സാന്നിധ്യമാണ് പ്രകാശ മലിനീകരണം. പ്രപഞ്ചത്തിലെ നൈസർഗികമായ പ്രകാശം സൂര്യ പ്രകാശം ,അതിന്റെ പ്രതിഫലിത രൂപമായ നിലാവ് എന്നിവയാണ് . പ്രകാശിത ചുറ്റുപാടുകളിൽ അസുഖകരമായി തോന്നുന്ന വിധമുള്ള അനാവശ്യപ്രകാശം എന്നത് മനുഷ്യന്‍ ഉലപ്പെടെ ഉള്ള ജീവികളുടെ സ്വാഭാവിക ജൈവികഘടികാരത്തെ താളം തെറ്റിക്കുകയും ആരോഗ്യത്തിന് തന്നെ ദോഷകരമായി മാറുകയും ചെയ്യുന്നു, ഇതാണ് പ്രകാശ മലിനീകരണത്തിന്റെ അനന്തരഫലം.
ആദ്യകാലത്ത്, രാത്രികാലങ്ങളിൽ നക്ഷത്രങ്ങളുടെ പ്രകാശത്തെ മറയ്ക്കുന്നതിനാൽ ജ്യോതിശാസ്ത്രജ്ഞർ ആണ് ഇത് ശ്രദ്ധിച്ചിരുന്നത് .മനുഷ്യരിലും ജീവികളിലും പലതരം അർബുദങ്ങൾക്കും മറ്റും പ്രകാശ മലിനീകരണം കാരണമാകുന്നു.മനുഷ്യരിൽ പ്രകാശ മലിനീകരണം സിർകാഡിയൻ റിഥത്തെ സാരമായി ബാധിക്കുന്നു. അതുമൂലം തലവേദന, മൈഗ്രേൻ, ഉറക്കക്കുറവ്,പൊണ്ണത്തടി, പ്രമേഹം എന്നിവയും വന്നു ചേരുന്നു.ഭൂമിയില്‍ ധ്രുവ പ്രദേശങ്ങളില്‍ ഒഴികെ മറ്റു എല്ലായിടത്തും ഒരു ദിവസം എന്നാല്‍ രാവും പകലും കൂടിയത് ആണ്.ഇരുട്ടിനും വെളിച്ചത്തിനും വിധേയമായി ശാരീരികവും മാനസികവും വൈകാരികവും ആയി ഉണ്ടാകുന്ന വ്യതിയാന വിശേഷങ്ങള്‍ ആണ് സിര്കാര്ടിയന്‍ റിഥം. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളിലെ സ്ടീവാന്‍ ഹോക്ക്ലി തന്റെ ബ്ലെന്ടെട് ബൈ ദ ലൈറ്റ് എന്ന കൃതിയില്‍ ഇതിന്റെ ദോശ വശങ്ങള്‍ പറയുന്നുണ്ട് .
അമിതപ്രകാശവും കൃത്രിമ പ്രകാശവും സസ്യജൈവചക്രത്തെ എങ്ങനെ ബാധിക്കുന്നു എന്ന് ഇന്നും കണ്ടെത്തിട്ടില്ല.സസ്യങ്ങള്‍ സൂര്യ പ്രകാശത്തിന്റെ സാന്നിധ്യത്തില്‍ ചെയ്യുന്ന പ്രകാശ സംശ്ലേഷണം കൃത്രിമ വെളിച്ചത്തിലും ചെയ്യാന്‍ ശ്രമിക്കുകയും തന്മൂലം സൂര്യ പ്രകാശത്തോട് അവക്കുള്ള പ്രതിപത്തി കുറയുകയും ചെയ്യും എന്ന് കാണിക്കപ്പെടുന്നു .
ചെറു പട്ടണങ്ങളോട് അടുത്ത് ജീവിക്കുന്ന ചില തവളകളുടെ പ്രത്യുൽപാദനത്തെ ബാധിക്കുന്നു എന്ന് കണ്ടെത്തിട്ടുണ്ട്. അംബരചുംബികളുടെ പ്രകാശം ദേശാടനപ്പക്ഷികളുടെ ദിശ തെറ്റിക്കുന്നു. കടൽ ജീവികളുടെ സൈര്യവിഹാരത്തെ ഇത് ബാധിക്കുന്നു. ഇരകളും ഇരപിടിയന്മാരും തമ്മിലുള്ള ബന്ധം ഇത് താളം തെറ്റിക്കുന്നു. ഡാർക്ക് സ്കൈ അസോസിയേഷൻ
അമേരിക്ക ആസ്ഥാനമായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന, പ്രകാശ മലിനീകരണം തടയുന്നതിനുളള രാജ്യാന്തര സംഘടനയാണ് ഡാർക്ക് സ്കൈ അസോസിയേഷൻ. വാനനിരീക്ഷകരായിരുന്ന ഡോ. ഡേവിഡ് ക്രഫോർഡും ടിം ഹണ്ടറുമാണ് 1988 ൽ ഈ സംഘടന സ്ഥാപിച്ചത് . നമ്മുടെ വീടുകളിലും ഓഫീസുകളിലും പൊതുയിടങ്ങളിലുമുളള വൈദ്യുതി വിളക്കുകളിൽ പലതും അനാവശ്യമാണെന്നു ശാസ്ത്രീയമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ സംഘടന ചൂണ്ടിക്കാട്ടുന്നു. .അമിത വെളിച്ചം അപകടം സൃഷ്ടിക്കുകയാണെന്നും പലപ്പോഴും കാൻസർ പോലുള്ള രോഗങ്ങൾക്കു കാരണമാകുന്നതായും സംഘടന മുന്നറിയിപ്പു നൽകുന്നു.വെളിച്ചമാലിന്യത്തിൽ നിന്നു നഗരത്തെയും ഗ്രാമങ്ങളെയും വനപ്രദേശങ്ങളെയും രക്ഷിക്കുക.വനമേഖലകളെ ഏതെങ്കിലും ഒന്നിനെ ഏഷ്യയിലെ ആദ്യത്തെ ഇന്റർനാഷനൽ ഡാർക്ക്-സ്കൈ പ്ലേസ് ആയി ഉയർത്തുക.വെളിച്ചത്തിന്റെ അതിപ്രസരത്തിൽ ആകാശത്തിന്റെ ഭംഗി നഷ്ടപ്പെടുത്താതെ, കറുത്ത ആകാശം നിലനിറുത്തുക.മ്യൂസിയത്തിൽ പല തട്ടുകളിലായി ഗ്ലോബ് രൂപത്തിൽ സ്ഥാപിച്ച അലങ്കാരവിളക്കുകൾ, ഇതിന്റെ എൺപതു ശതമാനവും ആർക്കും ഉപകാരമില്ലാതെ ആകാശത്തേക്കാണു പോകുന്നത്. *ഹൈമാസ്റ്റ് വിളക്കുകൾറോഡുകളിലെ വിളക്കുകാലുകളും ശാസ്ത്രീയമല്ല.
വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ചില പ്രദേശങ്ങളെ ഡാർക്ക് സ്കൈ പ്ലേസ് ആയി സംഘടന പ്രഖ്യാപിക്കാറുണ്ട്. ആഫ്രിക്കയിലെയും മറ്റും ചില ദേശീയോദ്യാനങ്ങൾ നിലവിൽ ഡാർക്ക് സ്കൈ പ്ലേസ് ആണ്. ഇത്തരം സ്ഥലങ്ങളിൽ തെളിഞ്ഞ ആകാശത്തു വാനനിരീക്ഷണം നടത്തുന്നതിനായി ആസ്ട്രോ ടൂറിസ്റ്റുകൾ ധാരാളമായി എത്തുന്നു.
കേരളത്തിലെ ടെക്നോപാർക്കിലെയും മറ്റും പല സ്ഥാപനങ്ങളും ഡാർക്ക് സ്കൈ മാനദണ്ഡങ്ങൾക്കനുസരിച്ചു വൈദ്യുതീകരണം നടത്താനൊരുങ്ങുകയാണ്. അമിതമായ വെളിച്ചം ഒരു മാലിന്യം ആണെന്ന് ഉള്ള ഭോധം സമൂഹത്തില്‍ ഉണ്ടാക്കി എടുക്കേണ്ടിയിരിക്കുന്നു .പരസ്യ ബോര്‍ഡുകള്‍ ,ജീവികള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളിലെ കൃത്രിമ വെളിച്ചം നിയന്ത്രിക്കുക ,പൊതു പരിപാടികള്‍ കഴിയുന്നതും പകല്‍ ആക്കി മാറ്റുക എന്നിവയെല്ലാം ഇതിനു എതിരായി ചെയ്യാന്‍ സാധിക്കുന്നതാണ് .സോടിം വെപര്‍ വിളക്കുകള്‍ എല്‍ ഇ ദഡി, സി എഫ് എല്‍ ലേസര്‍ എന്നിവയെല്ലാം പ്രകാശ മലിനീകാരണം ഉണ്ടാക്കുന്നു .
പ്രകാശ മലിനീകരണവും
ജലമലിനീകരണം വായുമലിനീകരണം മണ്ണ് മലിനീകരണം ശബ്ദ മലിനീകരണം എന്നീ പദ പ്രയോഗങ്ങളും അവസ്ഥകളും എല്ലാം സമൂഹത്തിനു ഇന്ന് പരിചിതമാണ് .സ്കൂള്‍ പുസ്തകങ്ങളില്‍ ഇവയെകുറിച്ചെല്ലാം കുട്ടികള്‍ പഠിച്ചു വരുന്നു .പലതരത്തില്‍ സമൂഹം ഇത് അനുഭവിച്ചും വരുന്നു .എന്നാല്‍ പ്രകാശ മലിനീകരണം എന്ന പദ പ്രയോഗവും അവസ്ഥയും നമുക്ക് താരതമ്യേന അപരിചിതമാണ് .അന്താരാഷ്‌ട്ര പ്രകാശ വര്‍ഷമായി ആചരിക്കുന്ന 2015 ല്‍ ആഗോളതലത്തില്‍ തന്നെ ഇത് സംബന്ധിച്ച ചര്‍ച്ചകള്‍ നടന്നു വരുന്നു .
എന്താണ് പ്രകാശ മലിനീകരണം
അമിതമായ അളവിലോ, തെറ്റായ ദിശയിലോ അനാവശ്യമായിട്ടുള്ള കൃത്രിമപ്രകാശത്തിന്റെ സാന്നിധ്യമാണ് പ്രകാശ മലിനീകരണം. പ്രപഞ്ചത്തിലെ നൈസർഗികമായ പ്രകാശം സൂര്യ പ്രകാശം ,അതിന്റെ പ്രതിഫലിത രൂപമായ നിലാവ് എന്നിവയാണ് . പ്രകാശിത ചുറ്റുപാടുകളിൽ അസുഖകരമായി തോന്നുന്ന വിധമുള്ള അനാവശ്യപ്രകാശം എന്നത് മനുഷ്യന്‍ ഉലപ്പെടെ ഉള്ള ജീവികളുടെ സ്വാഭാവിക ജൈവികഘടികാരത്തെ താളം തെറ്റിക്കുകയും ആരോഗ്യത്തിന് തന്നെ ദോഷകരമായി മാറുകയും ചെയ്യുന്നു, ഇതാണ് പ്രകാശ മലിനീകരണത്തിന്റെ അനന്തരഫലം.
ആദ്യകാലത്ത്, രാത്രികാലങ്ങളിൽ നക്ഷത്രങ്ങളുടെ പ്രകാശത്തെ മറയ്ക്കുന്നതിനാൽ ജ്യോതിശാസ്ത്രജ്ഞർ ആണ് ഇത് ശ്രദ്ധിച്ചിരുന്നത് .മനുഷ്യരിലും ജീവികളിലും പലതരം അർബുദങ്ങൾക്കും മറ്റും പ്രകാശ മലിനീകരണം കാരണമാകുന്നു.മനുഷ്യരിൽ പ്രകാശ മലിനീകരണം സിർകാഡിയൻ റിഥത്തെ സാരമായി ബാധിക്കുന്നു. അതുമൂലം തലവേദന, മൈഗ്രേൻ, ഉറക്കക്കുറവ്,പൊണ്ണത്തടി, പ്രമേഹം എന്നിവയും വന്നു ചേരുന്നു.ഭൂമിയില്‍ ധ്രുവ പ്രദേശങ്ങളില്‍ ഒഴികെ മറ്റു എല്ലായിടത്തും ഒരു ദിവസം എന്നാല്‍ രാവും പകലും കൂടിയത് ആണ്.ഇരുട്ടിനും വെളിച്ചത്തിനും വിധേയമായി ശാരീരികവും മാനസികവും വൈകാരികവും ആയി ഉണ്ടാകുന്ന വ്യതിയാന വിശേഷങ്ങള്‍ ആണ് സിര്കാര്ടിയന്‍ റിഥം. ഹാര്‍വാര്‍ഡ് മെഡിക്കല്‍ സ്കൂളിലെ സ്ടീവാന്‍ ഹോക്ക്ലി തന്റെ ബ്ലെന്ടെട് ബൈ ദ ലൈറ്റ് എന്ന കൃതിയില്‍ ഇതിന്റെ ദോശ വശങ്ങള്‍ പറയുന്നുണ്ട് .
അമിതപ്രകാശവും കൃത്രിമ പ്രകാശവും സസ്യജൈവചക്രത്തെ എങ്ങനെ ബാധിക്കുന്നു എന്ന് ഇന്നും കണ്ടെത്തിട്ടില്ല.സസ്യങ്ങള്‍ സൂര്യ പ്രകാശത്തിന്റെ സാന്നിധ്യത്തില്‍ ചെയ്യുന്ന പ്രകാശ സംശ്ലേഷണം കൃത്രിമ വെളിച്ചത്തിലും ചെയ്യാന്‍ ശ്രമിക്കുകയും തന്മൂലം സൂര്യ പ്രകാശത്തോട് അവക്കുള്ള പ്രതിപത്തി കുറയുകയും ചെയ്യും എന്ന് കാണിക്കപ്പെടുന്നു .
ചെറു പട്ടണങ്ങളോട് അടുത്ത് ജീവിക്കുന്ന ചില തവളകളുടെ പ്രത്യുൽപാദനത്തെ ബാധിക്കുന്നു എന്ന് കണ്ടെത്തിട്ടുണ്ട്. അംബരചുംബികളുടെ പ്രകാശം ദേശാടനപ്പക്ഷികളുടെ ദിശ തെറ്റിക്കുന്നു. കടൽ ജീവികളുടെ സൈര്യവിഹാരത്തെ ഇത് ബാധിക്കുന്നു. ഇരകളും ഇരപിടിയന്മാരും തമ്മിലുള്ള ബന്ധം ഇത് താളം തെറ്റിക്കുന്നു. ഡാർക്ക് സ്കൈ അസോസിയേഷൻ
അമേരിക്ക ആസ്ഥാനമായി ലാഭേച്ഛയില്ലാതെ പ്രവർത്തിക്കുന്ന, പ്രകാശ മലിനീകരണം തടയുന്നതിനുളള രാജ്യാന്തര സംഘടനയാണ് ഡാർക്ക് സ്കൈ അസോസിയേഷൻ. വാനനിരീക്ഷകരായിരുന്ന ഡോ. ഡേവിഡ് ക്രഫോർഡും ടിം ഹണ്ടറുമാണ് 1988 ൽ ഈ സംഘടന സ്ഥാപിച്ചത് . നമ്മുടെ വീടുകളിലും ഓഫീസുകളിലും പൊതുയിടങ്ങളിലുമുളള വൈദ്യുതി വിളക്കുകളിൽ പലതും അനാവശ്യമാണെന്നു ശാസ്ത്രീയമായ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിൽ സംഘടന ചൂണ്ടിക്കാട്ടുന്നു. .അമിത വെളിച്ചം അപകടം സൃഷ്ടിക്കുകയാണെന്നും പലപ്പോഴും കാൻസർ പോലുള്ള രോഗങ്ങൾക്കു കാരണമാകുന്നതായും സംഘടന മുന്നറിയിപ്പു നൽകുന്നു.വെളിച്ചമാലിന്യത്തിൽ നിന്നു നഗരത്തെയും ഗ്രാമങ്ങളെയും വനപ്രദേശങ്ങളെയും രക്ഷിക്കുക.വനമേഖലകളെ ഏതെങ്കിലും ഒന്നിനെ ഏഷ്യയിലെ ആദ്യത്തെ ഇന്റർനാഷനൽ ഡാർക്ക്-സ്കൈ പ്ലേസ് ആയി ഉയർത്തുക.വെളിച്ചത്തിന്റെ അതിപ്രസരത്തിൽ ആകാശത്തിന്റെ ഭംഗി നഷ്ടപ്പെടുത്താതെ, കറുത്ത ആകാശം നിലനിറുത്തുക.മ്യൂസിയത്തിൽ പല തട്ടുകളിലായി ഗ്ലോബ് രൂപത്തിൽ സ്ഥാപിച്ച അലങ്കാരവിളക്കുകൾ, ഇതിന്റെ എൺപതു ശതമാനവും ആർക്കും ഉപകാരമില്ലാതെ ആകാശത്തേക്കാണു പോകുന്നത്. *ഹൈമാസ്റ്റ് വിളക്കുകൾറോഡുകളിലെ വിളക്കുകാലുകളും ശാസ്ത്രീയമല്ല.
വ്യക്തമായ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ ചില പ്രദേശങ്ങളെ ഡാർക്ക് സ്കൈ പ്ലേസ് ആയി സംഘടന പ്രഖ്യാപിക്കാറുണ്ട്. ആഫ്രിക്കയിലെയും മറ്റും ചില ദേശീയോദ്യാനങ്ങൾ നിലവിൽ ഡാർക്ക് സ്കൈ പ്ലേസ് ആണ്. ഇത്തരം സ്ഥലങ്ങളിൽ തെളിഞ്ഞ ആകാശത്തു വാനനിരീക്ഷണം നടത്തുന്നതിനായി ആസ്ട്രോ ടൂറിസ്റ്റുകൾ ധാരാളമായി എത്തുന്നു.
കേരളത്തിലെ ടെക്നോപാർക്കിലെയും മറ്റും പല സ്ഥാപനങ്ങളും ഡാർക്ക് സ്കൈ മാനദണ്ഡങ്ങൾക്കനുസരിച്ചു വൈദ്യുതീകരണം നടത്താനൊരുങ്ങുകയാണ്. അമിതമായ വെളിച്ചം ഒരു മാലിന്യം ആണെന്ന് ഉള്ള ഭോധം സമൂഹത്തില്‍ ഉണ്ടാക്കി എടുക്കേണ്ടിയിരിക്കുന്നു .പരസ്യ ബോര്‍ഡുകള്‍ ,ജീവികള്‍ കൂട്ടമായി താമസിക്കുന്ന സ്ഥലങ്ങളിലെ കൃത്രിമ വെളിച്ചം നിയന്ത്രിക്കുക ,പൊതു പരിപാടികള്‍ കഴിയുന്നതും പകല്‍ ആക്കി മാറ്റുക എന്നിവയെല്ലാം ഇതിനു എതിരായി ചെയ്യാന്‍ സാധിക്കുന്നതാണ് .സോടിം വെപര്‍ വിളക്കുകള്‍ എല്‍ ഇ ദഡി, സി എഫ് എല്‍ ലേസര്‍ എന്നിവയെല്ലാം പ്രകാശ മലിനീകാരണം ഉണ്ടാക്കുന്നു .
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)