2013, മാർച്ച് 7, വ്യാഴാഴ്‌ച














കളമെഴുത്ത് കേരളത്തിന്റെ തനത് ധൂളീ ചിത്ര കല 



ചെത്തല്ലൂര്‍ പനങ്കുര്‍ശി ക്ഷേത്രത്തില്‍ കുളക്കാട്ടുകുര്‍ശി മുരളീധര കുറുപ്പ് വരച്ച കളം

തച്ചനാട്ടുകര പഴഞ്ചേരി ശിവക്ഷേത്രത്തില്‍ കുളക്കാട്ടുകുര്‍ശി സുകുമാര  കുറുപ്പ് വരച്ച കളം

തച്ചനാട്ടുകര വേട്ടക്കൊരുമകന്‍ കാവില്‍ ക്ഷേത്രത്തില്‍ വെള്ളിനേഴി ഹരിദാസ് എഴുതിയ വേട്ടക്കരന്‍ കളം

കുണ്ടൂര്‍ക്കുന്ന് മുല്ലക്കല്‍ ശിവക്ഷേത്രത്തില്‍ വെള്ളിനേഴി ഹരിദാസ് എഴുതിയ ഭഗവതിക്കളം
                                   കേരള ചിത്ര കലയുടെ ചാരുതയാര്‍ന്ന ഒരു ശാഖയാണ് കളം എഴുത്ത് .ഭദ്രകാളി ,അയ്യപ്പന്‍, നാഗങ്ങള്‍ എന്നീ ദേവതകളുടെ രൂപങ്ങള്‍ അനുഷ്ടാനപരമായി ക്ഷേത്രങ്ങളിലും പ്രത്യേക അവസരങ്ങളിലും പൊടികള്‍ കൊണ്ട് വരയ്ക്കുന്ന ഈ ശാഖ ലോകത്ത് മറ്റെങ്ങും ഇല്ല എന്ന് തന്നെ പറയാം .ജ്യാമിതീയ മാതൃകകള്‍ ഉള്ള മന്ത്രവാദ കളങ്ങളും ഭൂതവടിവില്‍ വരക്കപ്പെടുന്ന ദേവതാ രൂപങ്ങളും ഇതില്‍ പെടും .പ്രകൃതിയില്‍ നിന്നെടുക്കുന്ന ധൂളികള്‍ കൊണ്ട് കല്പിത രൂപങ്ങളെ മായികാശത്തോടെ ഭക്തിയുടെ അന്തരീക്ഷത്തില്‍ വരചെടുക്കുംപോള്‍ അവ നിലത്തുനിന്നും ഉയര്‍ന്നു നില്‍ക്കുന്ന പ്രതീതി ഉണ്ടാക്കാന്‍ കഴിയുന്നു .വിശ്വാസത്തിന്റെയും കലയുടെയും വൈകാരിക മൂര്ച്ചയുണ്ടാക്കാന്‍ കളങ്ങക്ക് ആവുന്നു .

                കേരളത്തിലെ വിവിധ പ്രദേശങ്ങളിലെ വിഭിന്ന വിഭാഗക്കാര്‍ ആയ അനുഷ്ടാനകലാകാരന്മാര്‍ ആണ് കളമെഴുത്തിനെ ഇന്നും നിലനിര്‍ത്തുന്നത് . കളം കുറിക്കുവാന്‍ കുറുപ്പ് ഉണ്ടായി എന്നാണു ചൊല്ല് .നാഗക്കളങ്ങള്‍ പുള്ളുവര്‍ സമുദായക്കാര്‍ ആണ് വരക്കുന്നത് . കാവ് ക്ഷേത്രം മറ്റു ദേവതാ സ്ഥാനങ്ങള്‍ എന്നിവയുടെ വാര്‍ഷികമായി കൊണ്ടാടപ്പെടുന്ന ഉത്സവങ്ങളുടെ ഭാഗമായാണ് കളം എഴുത്ത്.പഞ്ച വര്‍ണത്തില്‍ അധിഷ്ടിതമാണ് ഇവ. വെള്ള ,പച്ച മഞ്ഞ കറുപ്പ് ചുകപ്പ് എന്നിവയുടെ മിശ്രണം ആണ് കളങ്ങളില്‍.അരി പൊടിച്ചു വെള്ളയും മഞ്ചാടി വാക പച്ചിലകള്‍ പൊയച്ചു പച്ചയും,മഞ്ഞള്‍ പൊടിച്ചു  മഞ്ഞയും ഉമിക്കരി പൊടിച്ചു കറുപ്പും മഞ്ഞളും ചുണ്ണാമ്പും  ചേര്‍ത്ത് ചുകപ്പും പൊടികള്‍ ഉണ്ടാക്കുന്നു . കുളിച്ചു വ്രതാനുസ്ഥാങ്ങള്‍ക്ക് ശേഷമാണ് പൊടികള്‍ തയ്യാറാക്കുക .പവിത്രതക്ക് വേണ്ടി ആണിത്. കളമെഴുത്തിനു മുന്നോടിയായി ചാണകം മെഴുകി നിലം ഒരുക്കും .കളങ്ങള്‍ക്കു മീതെ വെള്ളത്തുണി കൊണ്ട്  കൂറ എന്ന പന്തല്‍ ഇടും.കൈക്കണക്ക് ആണ് കളത്തിനു സ്വീകരിക്കുന്നത്.ഓരോ അവയവതിന്റെയും വലിപ്പം ആനുപാതികം ആയിരിക്കും.ഭഗവതി കാലത്തിന്റെ മാറിടം ഒരുക്കുന്നഹു നെല്ല് അരി എന്നിവ കൂമ്പാരം കൂടി അതിനു മുകളില്‍ പൊടി വിതറിയാണ്.കളത്തിനു .ഇത് ദ്വിമാനത നല്‍കുന്നു. വലതു കയ്യുടെ തള്ളവിരലും ചൂണ്ടുവിരലും അഭിമുഖ മാക്കിയുണ്ടാക്കുന്ന നേരിയ വിടവിലൂടെയാണ് കളമെഴുത്തുകാര്‍ പൊടി വിതറുന്നത്.തുടക്കത്തില്‍ കരിപ്പൊടി വിതറി അതിന്റെ മധ്യത്തിലൂടെ വെള്ളപ്പൊടി കൊണ്ട് ഒരു രേഖ വരച്ചു അതിന്റെ ആധാരമാക്കി ആണ് രൂപ വിന്യാസം .
              രൂപക്കളങ്ങള്‍ പാദം മുതല്‍ കേശം വരെയാണ് വരക്കുക .കണ്ണ് മിഴിപ്പിക്കുന്ന ചടങ്ങ് അവസാനം ആണ്.മിഴി തെളിയിക്കുന്നതിലൂടെ കളത്തിനു ജീവന്‍ നല്കുന്നതായാണ് സങ്കല്‍പം.കളം പൂര്‍ത്തിയാക്കി നെല്ല് അരി അടക്ക തേങ്ങ കുരുത്തോല നിലവിളക്ക് എന്നിവ കൊണ്ട് അലങ്കരിക്കും .ചടങ്ങുകള്‍ മിക്കതും രാത്രി ആയതിനാല്‍ നിലവിളക്കിന്റെ വെളിച്ചത്തില്‍ ആണ് വരക്കുന്നത്.ഇത് പ്രത്യേക ദൃശ്യശോഭ നല്‍കുന്നു.കളം വര കഴിഞ്ഞതിനു ശേഷം കളംപാട്ടും നടത്തും ഓരോ ടെവതക്കും ആ ദേവതയെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള പാട്ട് ഉണ്ടാകും.ഭഗവതി കാവുകളില്‍ ദാരികാസുരനെ വധിച്ചു തലയറുത്ത് നില്‍ക്കുന്ന കാളീ രൂപമാണ് സങ്കല്‍പ്പിച്ചു പാടുന്നത് കാളി മേഘ സമപ്രഭാം ത്രനയനാം എന്ന് തുടങ്ങുന്ന ധ്യാനത്തില്‍ ആണ് കാലങ്ങള്‍ വരക്കുന്നത് .എട്ടു കൈകളോട് കൂടി ആയുധധാരിനിയായി നില്‍ക്കുന്ന കാളീ രൂപമാണ് തീര്‍ക്കുന്നത്. .നന്തുണി ,കുഴിത്താളം ചെണ്ട എന്നീ വാദ്യങ്ങളുടെ അകമ്പടിയോടെ ആണ് ദേവതാ സ്തുതികള്‍ പാടുന്നത് .ചിലസമയത്ത് കൊമരവും ഉണ്ടാകും.ഈ സമയത്ത് സവിശേഷമായ നൃത്തത്തിനു ശേഷം പീഠം ഉപയോഗിച്ചും കാലുകള്‍ കൊണ്ടുമാണ് കളം മായ്ക്കുന്നത് .അതിനു ശേഷം പൊടി പ്രസാദമായി നല്‍കും
                                              കാലികമായ മാറ്റങ്ങള്‍ കളമെഴുത്തിലും വന്നു .പൊടികള്‍ നിര്‍മിക്കുന്ന രീതികള്‍ മാറി.എന്നിരുന്നാലും അനുഷ്ടാനതിന്റെയും ഭക്തിയുടെയും അവസ്ഥക്ക് കാര്യമായ മാറ്റങ്ങള്‍ വന്നിട്ടില്ല.അടുത്ത കാലത്തായി ആണ് ചിത്രകലാരൂപം എന്ന രീതിയില്‍ കളം എഴുത്തിനെ കണ്ടുതുടങ്ങിയത്.ഇഇനു വിനോദത്തിനും ടൂറിസത്തിനും വേണ്ടി കളങ്ങള്‍ വരയ്ക്കുന്ന പതിവ് ഉണ്ട്.യുവാക്കള്‍ ആയ കലാകാരന്മാര്‍ ഈ രംഗത്ത് വന്നതിനു ശേഷം പല പരീക്ഷണങ്ങളും ,കൃത്രിമ വര്‍ണങ്ങളും ഉപയോഗിച്ച് വരുന്നുണ്ട് .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ