2011, ഏപ്രിൽ 17, ഞായറാഴ്‌ച

:പാലക്കാട് വള്ളുവനാടന്‍ ഉത്സവ പറമ്പുകള്‍ക്ക്‌ ആവേശം ചാര്‍ത്തി ചവിട്ടു കളി സജീവമാകുന്നു.ഉത്സവപരമ്പുകളിലെ കളി വട്ടങ്ങള്‍ ചടുലമായ ചുവടുകള്‍ക്കും, ഹരം തീര്‍ക്കുന്ന
പാട്ട് ശീലുകള്‍ക്കും ഇനി കണ്ണും കാതും നല്‍കും. രണ്ടു സംഘങ്ങള്‍ ആയി തിരിഞ്ഞു അപ്പപ്പോള്‍ കെട്ടിയുണ്ടാക്കുന്ന പാട്ടുകളും, എതിരാളികള്‍ക്കുള്ള മറു പാട്ടും പാടുന്നു. എതിരാളിയുടെ സക്തിയും ബാലാ ഹീനതയും തൊട്ടറിയുന്ന പാട്ടുകള്‍ക്കൊപ്പം ചുവടുകളും വയ്താരിയും ഉണ്ടാകും. കളി വട്ടത്തിന് നടുക്ക് നില വിളക്കു കത്തിച്ചു വക്കും,കവിത തുളുമ്പുന്ന പാട്ടുകള്‍ കളിക്കാരുടെ നാവിന്‍തുമ്പില്‍ അനായാസം.തന്താനിതോ താനിന്നോ താനിന്നാനെ തക താനോ തനന്തിന്നോ തക താനിന്നനെ , 
 എന്നാ വായ്ത്താരി ശീലും കളി വട്ടത്തില്‍ മുഴെങ്ങും  . 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ