2011, സെപ്റ്റംബർ 20, ചൊവ്വാഴ്ച


തച്ചനാട്ടുകര :വര്‍ഷകാല രാത്രികളെ ശബ്ദ മുഖരിതമാക്കിയിരുന്ന  തവളകളുടെ കാലം കഴിയുന്നു. പാടം നികത്തലും ,വര്‍ധിച്ച രാസ വളത്തിന്റെയും രാസ കീട നാഷിനികളുടെയും ഉപയോഗവും നെല്‍കൃഷി കുറഞ്ഞതുമാണ് തവളകളുടെ എണ്ണം കുറക്കുന്നത്. മിക്ക തവള ഇനഗലും എന്നതില്‍ വളരെ കുന്രഞ്ഞു. നാട്ടിന്‍പുറങ്ങളില്‍ മുന്‍പ് ധാരാള മായി കണ്ടിരുന്നയെ ഇപ്പോള്‍ കാണാന്‍ കിട്ടാത്ത സ്ഥിതിയാണ്. ഇറച്ചിക്ക് വേണ്ടി ഇവയെ പിടിച്ചു കൊല്ലുന്ന പതിവും ചിലയിടങ്ങളില്‍ ഉണ്ട്. മുമ്പ് തവളക്കാള്‍ കയറ്റുമതി ഉണ്ടായിരുന്നപ്പോള്‍ തവളകള്‍ ധാരാളമായി ഇങ്ങനെ പിടിക്കപ്പെട്ടിരുന്നു. തവളകളുടെ പ്രധാന ആഹാരം ജല സസ്യങ്ങളുടെ ഭാഗങ്ങളും, ചെറിയ കീടങ്ങളും ആണ്. പാടങ്ങളില്‍ കീട നിയന്ത്രണത്തിനും ഇവ സഹായിചിരുന്ന്നു  മൂങ്ങ, കൊറ്റികള്‍, പാമ്പുകള്‍,പ്രത്യേകിച്ച് ചേരകള്‍ എന്നിവയുടെ ആഹാരവും തവളകള്‍ ആയിരുന്നു. തവളകളുടെ എണ്ണത്തില്‍ വന്ന കുറവ് ഈ ജീവികളുടെ ആഹാര ലഭ്യതയും കുറച്ചു. അതോടെ ഈ ജീവികളുടെ നില നില്‍പ്പും ഭീഷണിയില്‍ ആയി. 
                                   പ്രകൃതിയിലെ മറ്റേതു ജീവികളെ ക്കാളും തവളകളുടെ ശത്രു മനുഷ്യന്‍ തന്നെ. നാം കൊരിയോഴിക്കുന്ന കീട നാശിനി കൊണ്ടാണ് ഇവ നശിക്കുന്നത്. തന്നീര്ത്തടങ്ങള്‍ മണ്ണിട്ട്‌ നികത്തുന്നതും,ജല മലിനീകരണവും  തവളകളെ നശിപ്പിക്കുന്നു. ഒരു പാടു കീടങ്ങളെയും കൊതുകുകളെയും നശിപ്പിചിരുന്നത് തവളകള്‍ ആണ്. ഇന്ന് കൊതുകുകള്‍ പെരുകുന്നതിന്റെ പ്രധാന കാരണം തവളകളുടെ എണ്ണത്തില്‍ വന്ന കുറവാണ്. തവളകളുടെ വാസവും പ്രജജനനവും എല്ലാം വെള്ളത്തില്‍ ആയതിനാല്‍ എണ്ണ ഗ്രീസ് എന്നിവ വെള്ളത്തില്‍ കലരുന്നതും ഫാക്ടറികളില്‍ നിന്നുള്ള മാലിന്യം, ഓട മാലിന്യം എന്നിവ വെള്ളത്തിലേക്ക്‌ എത്തുന്നതും ഇവയെ ബാധിക്കുന്നുണ്ട്. ഓരോ പഞ്ചായത്തിലും ജൈവ വൈവിധ്യ രഗിസ്റെര്‍ ഉണ്ടാക്ക്കനമെന്നും തനതു ജീവി വര്‍ഗങ്ങളെ നില നിര്‍ത്താന്‍ നടപടി സ്വീകരിക്കണം എന്നും ചട്ട മുന്ടെങ്ങിലും പഞ്ചായത്തുകള്‍ ചെവി കൊണ്ട മട്ടില്ല 
                                                                                                   ശിവപ്രസാദ് പാലോട് 


അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ