2011, സെപ്റ്റംബർ 24, ശനിയാഴ്‌ച


              നിരോധനം കാറ്റില്‍ പരത്തി മുപ്പതു മൈക്രോണില്‍ താഴെയുള്ള പ്ളാസ്റിക് ഉറകള്‍ വിപണിയില്‍ വ്യാപകം. ഇവ മന്നിലെത്തിയാല്‍ നശിച്ചു പോകാതെ കിടക്കും എന്നതിനാലാണ് ഇത്തരം ഉറകള്‍ ,റാപ്പരുകള്‍ എന്നിവ സര്‍ക്കാരും കോടതികളും നിരോധിച്ചത്.നിരോധനം പ്രഖ്യാപിച്ചു കുറച്ചു നാള്‍ ഇവ വിപണിയില്‍ നിന്നും അപ്രത്യക്ഷമായെങ്കിലും തുടര്‍ നടപടികള്‍ ഇല്ലാത്തതിനാല്‍ ഇപ്പോള്‍ വ്യാപകമായി.പ്രധാനമായും കടകളില്‍ നിന്നും സാധനങ്ങള്‍ പൊതിഞ്ഞു നല്‍കാനാണ് ഇവ ഉപയോഗിക്കുന്നത്. കടകളില്‍ ഇവ നല്‍കുന്നില്ലെന്ന് ഉറപ്പു വരുത്തേണ്ടത് പ്രാദേശിക ഭരണ കൂടങ്ങളും, ആരോഗ്യ വകുപ്പ് അധികൃതരും ആണെങ്കിലും ഇവരുടെ അനാസ്ഥയാണ് ഇവയുടെ ഉപയോഗം കൂടാന്‍ കാരണം. കടയില്‍ വച്ചിട്ടുള്ള ഉറകള്‍ മുപ്പതു മൈക്രോണില്‍ താഴെ ഉള്ളതാണോ എന്ന് പരിശോധിക്കാന്‍ ഉള്ള മൈക്രോ മീറ്ററുകള്‍ ലഭ്യമല്ലാത്തതും മറ്റൊരു കാരണമാണ്.
കടലാസ്‌ ബാഗുകള്‍, തുണി സഞ്ചികള്‍ എന്നിവ പാക്കിംഗ് ഉറകള്‍ ആയി ഉപയോഗിക്കാമെങ്കിലും ഇവക്ക് വലിയ പ്രചാരം ലഭിച്ചിട്ടില്ല. മണ്ണില്‍ ലയിച്ചു ചേരുന്ന തരാം പ്ളാസ്റിക് ഉറകളും ലഭ്യമായി തുടങ്ങിയിട്ടില്ല. പ്ളാസ്റിക് ഉറകള്‍ ഉപയോഗത്തിന് ശേഷം കൂട്ടിയിട്ട് കത്തിക്കുന്നത് ഡയോക്സിന്‍ എന്നാ വിഷ വാതകം പുറത്തു വിടുന്നു. ഇത് വായുവില്‍ കലരുമെങ്കിലും ലയിക്കുന്നില്ല. മനുഷ്യ ശരീരത്തിലെ കൊഴുപ്പ് തന്മാത്രകള്‍ ദയോക്സിനെ ധാരാളമായി വലിച്ചു എടുക്കുന്നു.ഇത് പല തരത്തിലുള്ള അസുഖങ്ങള്‍ക്കും കാരണമാകുന്നു.ഇറച്ചി മീന്‍ എന്നിവ പൊതിഞ്ഞു നല്‍കുന്ന കറുത്ത കാണാം കുറഞ്ഞ പ്ളാസ്റിക് ഉറകലില്‍ നിന്നും ഡയോക്സിന്‍ വേഗത്തില്‍ മാംസതിലേക്ക് കലുര്‍ന്നു. പ്ളാസ്റിക് ജാറുകള്‍ ഉറകള്‍ കുപ്പികള്‍ എന്നിവയില്‍ ചൂട് കൂടിയ വെള്ളം എടുക്കുമ്പോഴും പ്ളാസ്റിക് ഘടകങ്ങള്‍ കലരാന്‍ ഇട വരുന്നു. മില്‍മ പാല്‍ കവറുകള്‍ വെള്ളത്തില്‍ ഇട്ടു തിളപ്പിക്കുന്നതും അപകടകരമാണ്. കുട്ടികള്‍ക്കുള്ള കളിപ്പാടങ്ങള്‍ പ്ലാസ്ടിക്കു കൊണ്ടുള്ളവ വിപണിയില്‍ ധാരാളമാണ്. ഇവയില്‍ കുട്ടികള്‍ കടിക്കുമ്പോള്‍ പ്ലാസ്ടിക്കിലെ വിഷ വസ്തുക്കള്‍ ശരീരത്തില്‍ എത്തും
മണ്ണില്‍ അടിയുന്ന പ്ളാസ്റിക് ജലം മന്നിലെക്കിരങ്ങുന്നത് തടയുന്നു. സസ്യങ്ങളുടെ വേരുകള്‍ മണ്ണിലേക്ക് ഇറങ്ങുന്നതും തടസ്സ പെടുന്നു.മണ്ണൊലിപ്പ് കൂടാനും കാരണമാകുന്നു. ജലാശയങ്ങളില്‍ പ്ളാസ്റിക് നിക്ഷേപം കൂടുന്നത് ജല മലിനീകരണത്തിനും ജല ജീവികളുടെ നാശത്തിനും കാരണം ആകുന്നു. ഒരു പ്ളാസ്റിക് കുപ്പി ദ്രവിച്ചു തീരാന്‍ ഏകടെഷം നാനൂറു വര്‍ഷങ്ങള്‍ എടുക്കും എന്നാണു പഠനം . വന മേഖലയില്‍ പ്ളാസ്റിക് ഉറകള്‍ ജീവികള്‍ തിന്നാന്‍ ഇട വരുന്നത് അവയുടെ നാശത്തിനു കാരണം ആകുന്നുണ്ട്.
റീ സൈക്കിള്‍ ചെയ്തും മറ്റു എന്തെങ്കിലും ആവശ്യങ്ങള്‍ക്ക് പുനരുപയോഗിച്ചും ഇഷ്ടിക നിര്‍മാണം, റോഡ്‌ നിര്‍മാണം എന്നിവയ്ക്ക് പ്ളാസ്റിക് മാലിന്യങ്ങള്‍ ഉരുക്കി ചേര്‍ത്തും പ്ളാസ്റിക് മാനില്‍ അടിയുന്നതും, കത്തിച്ചു വായു മലിനീകരിക്കാനിട വരുന്നതും തടയാം. ഫലത്തില്‍ ഉപകാരിയാനെന്കിലും, പ്ളാസ്റിക് ഉപയോഗം കുറക്കുകയും, നല്ല രീതിയില്‍ സംസ്കരിക്കുകയും ചെയ്തില്ലെങ്കില്‍ പ്ളാസ്റിക് പ്രകൃതിയുടെ അന്തകന്‍ ആയി മാറും
sivaprasadpalode@gmail.com

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ