2011, മേയ് 10, ചൊവ്വാഴ്ച

 തച്ചനാട്ടുകര :അവധിക്കാലം  എങ്ങനെ അടിച്ചു പോളിക്കാംഎന്ന ചിന്തക്ക് ഒടുവിലാണ് പാതാക്കരയിലെ ഷാഫിയും സംഘവും പുതിയ രിതി പരിക്ഷിച്ചത്.കള്ളനും പോലീസും കളിയും, കാണണ് പൊത്തി കളിയും മടുത്തു. ഫുട് ബോള്‍ കളിക്കാമെന്ന് വച്ചാല്‍ ഗ്രൌണ്ട് ഇല്ല. ഇനി മറ്റെന്തു കളി ....                                


                    സ്ക്കൂള്‍ തുറക്കാന്‍ ഇനി ആഴ്ചകള്‍ മാത്രം..ട്വുഷനും കമ്പ്യൂട്ടര്‍ ക്ലാസ്സും തകൃതി. സ്പോകെന്‍ ഇംഗ്ലീഷും പൊതു വിജ്ന്യാന ക്ലാസ്സും, വ്വ്യക്തിത്വ വികസന ക്ലാസ്സും   തകൃതി   ഇതിനിടയില്‍ കളിയ്ക്കാന്‍ എവിടെ സമയം. എങ്കിലും ബാല്യത്തിന്റെ ആവേശം ചോര്‍ന്നുപോവാതെ ചിലയിടങ്ങളില്‍ ഇപ്പോഴുമുണ്ട്. ....
                        
                    സ്വന്തമായി ഒരു ഏറുമാടം തന്നെ ഉണ്ടാക്കിയാണ് ഷാഫിയും കുട്ടരും അവധി ആഘോഷിച്ചത്. പാതാക്കര സ്ക്കൂള്‍ പടിയിലെ വാകമരമാണ് കുട്ടികളുടെ ഏറു മാടത്തിന് വേദിയായത്.തൊട്ടടുത്തെ വീടുകളില്‍നിന്നും സംഘടിപ്പിച്ച തെങ്ങിന്‍ മടലുകളും ചകിരികയരും മുളകളും ഒരു കോണിയും കുടി ആയപ്പോള്‍ ഏറു മാടം റെഡി. മൂന്നാള്‍ പൊക്കത്തില്‍ നിര്‍മിച്ച എരുമാടതിലാണ് കുട്ടി കുട്ടത്തിന്റെ ഇപ്പോഴത്തെ വിശ്രമം .അവിടെയിരുന്നാല്‍ ആകാശവും ഭൂമിയും തങ്ങള്‍ക്കു സ്വന്തമെന്നു കുട്ടികള്‍ .  വശങ്ങളിലെല്ലാം മുളയുടെ അലകുകള്‍ കെട്ടി ഉറപ്പിച്ചതിനാല്‍ വീഴുമെന്ന പേടി ഇല്ലേ ഇല്ല. അവധി അടിപൊളി ആക്കണമെന്ന് വിചാരിച്ചു വരുന്ന കൂട്ടുകര്ക്കു ഏറുമാടത്തില്‍ ഇരിപ്പിടമുണ്ട്. ഷാഫി, അസ്ലം, ഷഫീക് ,ഇസ്മയില്‍, മുസ്ടഫ എന്നിവരാണ് ഏറു മാടത്തിന്റെ മുതലാളിമാര്‍ 

  . .

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ