2011, മേയ് 8, ഞായറാഴ്‌ച

 മണ്ണാര്‍ക്കാട് :തിരഞ്ഞെടുപ്പ് ഫലം അറിയാന്‍ ദിവസങ്ങള്‍ മാത്രം ..മുന്നണികള്‍ എല്ലാവരും വിജയ പ്രതീക്ഷയില്‍.വോട്ടു പെട്ടിയിലെ ജനവികാരം എങ്ങിനെയായിരിക്കുമെന്നു പല പ്രവചനങ്ങളും പുറത്തു വന്നെങ്കിലും ജനാധിപത്യത്തിന്റെ സസ്പെന്‍സ് എണ്ണ ലിനു   ശേഷം മാത്രം .എല്‍ ഡി എഫ്  ഭരണത്തില്‍ തുടരുമെന്ന് അവകാശപ്പെടുമ്പോള്‍ എഴുപതിയാര് സീറ്റുകള്‍  
ഉറപ്പാണെന്ന്  യു ഡി എഫും പറയുന്നു. ബി ജെ പി അക്കൌന്റ് തുറക്കുമെന്ന ഉറപ്പില്‍ തന്നെ. 

   
                          ഐസ് ക്രീം കേസ്, ബാല കൃഷ്ണ പിള്ളയുടെ  ജയില്‍ വാസം, യു ഡി എഫ് നേതാക്കള്‍ക്ക് എതിരെ നിരന്ന ആക്ഷേപങ്ങള്‍ എന്നിവ  ആണ് പ്രചാരണത്തില്‍ എല്‍ ഡി എഫിന് മുന്‍‌തൂക്കം നല്‍കിയത്. എന്നാല്‍ വര്‍ധിച്ച പോളിംഗ് ശതമാനവും എല്‍ ഡി എഫിലെ വി എസ്, പിണറായി പോരും തങ്ങള്‍ക്കു തുണയാവുമെന്ന് യു ഡി എഫും കരുതുന്നു .കഴിഞ്ഞ തവണ കനത്ത തിരിച്ചടി നേരിട്ട മുസ്ലിം ലീഗിന് ഇത്തവണ കാര്യമായ ഭീഷണി ഇല്ല എന്നാണു ലീഗ് അവകാശം. ഇരുപതിലധികം സീറ്റ് നേടുമെന്നാണ് കണക്കു കൂട്ടല്‍. എന്നാല്‍ അനുകുല സാഹചര്യമുണ്ടായിട്ടും സീറ്റുകള്‍ കുറഞ്ഞാല്‍ ,ഭൂരിപക്ഷം കുറഞ്ഞാല്‍, ലിഗിനു പ്രതിസന്ധി ആവും. 

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ