2013, ഫെബ്രുവരി 2, ശനിയാഴ്‌ച

ലേഖനം :ശ്രുതി എ കെ പ്ലസ്‌ വണ്‍, വിദ്യാര്‍ഥി എം ഇ എസ് എച്ച് എസ് എസ്  മണ്ണാര്‍ക്കാട്           

                                                                                                            



കാലത്തിന്റെ കൈകളില്‍         
                                                               
    

കാലമിനിയുമുരുളും
വിഷു വരും
വര്‍ഷം വരും
തിരുവോണം വരും ...
.....

എന്ന് പാടി വളര്‍ന്ന നമുക്ക് ഈ വരികള്‍ അപരിചിതമല്ല.കാലചക്രം അതിവേഗം തിരിയുമ്പോള്‍ യന്ത്ര വല്‍കൃത ലോകത്തിനും പുതു പുത്തന്‍ മാസ്മരിക നിമിഷങ്ങള്‍ക്കും ഇന്ന് നാം കാതോര്‍ക്കുകയാണ് .പക്ഷെ എവിടെ നിന്നോ കര്‍ണപുടത്തെ തുറക്കുന്ന നിലവിളികള്‍ കാതുകളില്‍ ഇരച്ചു കയറുകയാണ്. ആ നിലവിളിയുടെ ഉറവിടം ഇന്ന് നമുക്ക് അപരിചിതമല്ല .സ്ത്രീ എന്നാ രണ്ടക്ഷരം കൊണ്ട് നാം വിശേഷിപ്പിക്കുന്ന സ്ത്രീ സമൂഹത്തിന്റെതാണ് ആ നിലവിളികള്‍. ഒരു കാലത്ത് കുംടുംബതിന്റെ പൂര്‍ണ്ണാധികാരവും കൈയ്യിലെടുത്തിരുന്നവല്‍ പിന്നീടെന്നോ പുരുശാധീനതയില്‍ അകപ്പെട്ടപ്പോള്‍ അവള്‍ നേരിടേണ്ടി വരുന്ന യാതനകള്‍ക്ക് ഇന്നും അരുതിയില്ലെന്നെഉ കാലം തെളിയിക്കുന്നു.ഈ ഇതുപത്തോന്നാം നൂറ്റാണ്ടിലും ..

പ്രാചീന കാലത്ത് വീടിഒന്റെ നിലവിലക്കായിരുന്ന സ്ത്രീയുടെ ശോഭ മങ്ങാന്‍ തുടങ്ങിയത് എന്ന് മുതല്‍ക്കാണ് ?ഈ ചോദ്യത്തിന് ഉത്തരം തിരയുന്നവര്‍ പാതി വഴിക്ക് അത് ഉപേക്ഷിച്ചു പോകുന്നതാണ് നമുക്ക് കാണാന്‍ കഴിയുന്നത്. അത്രയ്ക്കുണ്ട് അവള്‍ക്കു മേലുള്ള പുരുഷന്റെ മേല്‍ക്കോയ്മ.കുടുംബം എന്നാ നാല് ചുവരുകള്‍ക്കുള്ളില്‍ ഒതുങ്ങി കഴിയാന്‍ മാത്രം നിയോഗിക്കപ്പെട്ട ജന്മം ആണ് സ്ത്രീയുടെതെന്നാണ് നാം ഉള്‍പ്പെടെ പലരുടെയും മനസ്സിലെ മിഥ്യാധാരണ. കുടുംബത്തിന്റെ ഭാരിച്ച ചുമതലകള്‍ സ്ത്രീകളില്‍ ചുമത്തി ജീവിതം ആസ്വദിക്കുന്ന പുരുഷ സമൂഹം ഇന്നും നമുക്ക് ഇടയിലുണ്ട്. അടുക്കളയിലെ ഒരു തെന ഉപകരണം ആയി കവികള്‍ സ്ത്രീകളെ വിശേഷിപ്പിക്കുമ്പോള്‍ സ്ത്രീക്കുള്ളിലെ മനുഷന്റെ മുറിവുകള്‍ ആണ് വിശകലനം ചെയ്യപ്പെടുന്നത്. സ്വന്തം അവകാശങ്ങളും ആഗ്രഹങ്ങളും നിഷേധിക്കപ്പെടുന്ന ഇവര്‍ ഇന്ന് സമൂഹത്തിനു മുന്നില്‍ ചോദ്യ ചിഹ്നമായി അവശേഷിക്കുകയാണ്. ചുരുക്കം പറഞ്ഞാല്‍ പ്രഭാലനായ പുരുഷന്റെ കൈകളില്‍ അമ്മാനമാടുന്ന വെറും കളിപ്പാവയാണ് അബലയായ സ്ത്രീ. നിഷ്കളങ്കമായ പുഞ്ചിരിയോടെ സദസ്സില്‍ അവതരിക്കുന്ന മിക്ക സ്ത്രീകളുടെയും ഉള്ളില്‍ ദുഖത്തിന്റെ നീട്ടു പര്‍വതം ഉരുകുന്നത് നാം കാണാറില്ല, കാണാന്‍ ശ്രമിക്കാറുമില്ല. സാഹിത്ര്യത്തില്‍ സ്ത്രീ വാനോളം പ്രകീര്ത്തിക്കപ്പെടുമ്പോള്‍ യാഥാര്‍ത്യത്തില്‍ അവള്‍ അവഗനിക്കപ്പെടുന്നതാണ് നമുക്ക് കാണാന്‍ കഴിയുന്നത്. ഇങ്ങിനെ സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ അനന്തമാണ്. ഒന്നിനും ഒരു പൂര്‍ണ പരിഹാരം കാണുക എന്നത് എളുപ്പം അല്ല. സ്വാതന്ഹ്ര്യവും അവകാശവും നിഷേധിക്കപ്പെടുന്ന ഇവര്‍ കലാ രംഗം മുതല്‍ രാഷ്ട്രീയ രംഗത്തില്‍ വരെ പ്രവര്‍ത്തിക്കുന്നുണ്ട് എന്നത് നമ്മെ അത്ഭുതപ്പെടുത്തിയെക്കാം. പാപി ചെന്നിടം പാതാളം എന്ന് പഴമൊഴി അന്വര്‍ഥമാക്കുന്ന അവസ്ഥയാണ് ഇന്ന് സ്ത്രീയുടേത്. ഒന്നല്ലെങ്കില്‍ മറൊന്നു അവളെ പിന്തുടര്ന്നുകൊണ്ടിരിക്കും എന്ന് കാലം തെളിയിക്കുന്നു .
ആധുനിക സമൂഹം സ്ത്രീക്ക് മാനങ്ങളും അധികാരങ്ങളും നല്‍കിയപ്പോള്‍ സ്വാതന്ത്ര്യം മാത്രം നല്‍കുന്നില്ല.വടക്കന്‍ പാട്ടിലെ ഉണ്നിയാര്ച്ചമാരുടെ പാരമ്പര്യം ഉള്ള സ്ത്രീ ജനത ഇന്ന് പീടനഗള്‍ക്കും ചൂഷണങ്ങള്‍ക്കും വിധേയമാകുന്നത് നമ്മെ അസ്വസ്ഥരാക്കുന്നു. ജോലി സ്ഥലങ്ങളില്‍ നിന്നും ബസ്സുകളില്‍ നിന്നും പലതരത്തിലുല്‍;ള ചൂഷനഗള്‍ക്കും അവര്‍ വിധേയരാകുന്ന എന്നാ വാര്‍ത്ത നമുക്ക അപരിചിതമല്ല. ഒരു വര്ഷം മുമ്പ് തീവണ്ടിയില്‍ അതിക്രൂരമായി പീടിപ്പിക്കപ്പെട സൌമ്യ എന്ന പെണ്‍കുട്ടിയെ നാം മറന്നിട്ടുണ്ടാവില്ല. ആ വാര്‍ത്തയുടെ ചൂട് അടങ്ങും മുമ്പേ ഡല്‍ഹിയില്‍ സംബ്ന്ഹവിച്ച കൂട്ടമാനഭംഗം .ഒരു പെണ്‍കുട്ടിയുടെ കൂടി ദാരുണമരണം .കിളിരൂര്‍ ,സൂര്യനെല്ലി ,തങ്കമണി ,...അപമാനിതരായി ഓരോ സ്ത്രീയും മരണമടയുന്നത് ഭരണകൂടം വെറുതെ കയ്യും കേറി നോക്കി നില്‍ക്കുകയാണോ എന്നും നാം ചോദിച്ചു പോകും. അത്രയ്ക്ക് അധപതിചിരിക്കുന്നു നമ്മുടെ സമൂഹം.ഇത്തരം ചൂഷണങ്ങളില്‍ നിന്നും സ്ത്രീ സമൂഹത്തെ കൈപിടിച്ചുയര്തെണ്ടത് നാം ഓരോരുത്തരുടെയും കടമ ആണെന്നതില്‍ സംശയം ഇല്ല.

വര്‍ത്തമാന ലോകം ഇന്ന് സ്ത്രീക്ക് ഒരുപാടു സുരക്ഷ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുടെന്ന്നത് സ്ത്രീ സമൂഹത്തിനു ആശ്വാസം തന്നെ ആണ്. തങ്ങളെ പിന്തുടരുന്ന കഴുകാന്‍ കണ്ണുകളെ വെളിച്ചത് കൊണ്ടുവരാന്‍ ഓരോ സ്ത്രീയും ആഗ്രഹിക്കുന്നു എന്നതില്‍ യാതോഇരു സംശയവും ഇല്ല.അനന്തമായ ഈ ലോകത്ത് അതിരറ ആഗ്രഹങ്ങള്‍ വര്‍ണരാജി വിടര്ത്തുമ്പോള്‍ ഓരോ മനവനും പുളകം കൊല്ലും. ഓരോ ആഗ്രഹവും ജനിക്കണമെങ്കില്‍ അവിടെ സ്വാതന്ത്ര്യം വേണം. നിഷേധിക്കപ്പെട്ട ഓരോ സ്വാതന്ത്ര്യവുംതിരിച്ചു പിടിക്കേണ്ടത് സ്ത്രീ സമൂഹത്തിനു അനിവാര്യം ആണ്. വിടാഭ്യാസത്തിനുള്ള അവക്ലാഷങ്ങള്‍ അവള്‍ നേടിയെടുത്തെ തീരൂ. സമൂഹത്തെ ആണ് നിമിഷം ഹിമ്സിച്ചു കൊണ്ടിരിക്കുന്ന ദുഷ്ട ശക്തികള്‍ പിറവി കൊള്ളുന്ന ഇക്കാലത്ത് അവരെ എതിര്‍ക്കാന്‍ ജനങ്ങള്‍ തായാരാവേണ്ടത് അന്ബിവാര്യം തന്നെ. മനുസ്മൃതിയില്‍ സ്ത്രീ പുരുഷാധീനതയില്‍ മാത്രം ഒതുങ്ങി കൂടെണ്ടാവല്‍ ആണെങ്കില്‍ ആധിനിക യുഗം അവള്‍ക്കു സ്വാതന്ത്ര്യത്തിന്റെ സ്വര്‍ണ ചിറകുകള്‍ നല്‍കാന്‍ നിയോഗിതരാണ്.
സമൂഹത്തില്‍ നടമാടുന്ന അഴിഞാട്ടങ്ങള്‍ക്ക് കൈഞ്ഞാന്‍ ഇടാന്‍ ഇന്ന് ഒരുപാട് വൈകിയിരിക്കുന്നു. സമൂഹത്തെ വിശ്വസിക്കുകയും സ്നേഹിക്കുകയും വെഹ്യ്തിരുന്ന സ്ത്രീകള്‍ക്ക് സമൂഹം നല്‍കുന്നത് യാതനകളും അവഗണനകളും മാത്രം..ദൈവത്തിന്റെ സ്വന്തം നാട്ടില്‍സ്ത്രീ നിന്ദനടക്കുന്നത് തടഞ്ഞേ മതിയാകൂ .സ്ത്രീ സമൂഹം ഇന്ന് ഒന്നേ ആഗ്രഹിക്കുന്നുന്ള്ളൂ.കാലത്തിന്റെ കൈകളാല്‍ സമാസ്വസിപ്പിക്കപ്പെടെണ്ടാവര്‍ അല്ല സംരക്ഷിക്കപ്പെടെണ്ടാവര്‍ ആണ് സ്ത്രീകള്‍ .ഇതിനു മടികാണിക്കുന്നവര്‍ ഏതു കോടിയുടെ കീഴില്‍ ആയാലും കാലം അത് തിരിച്ചറിയും .സ്ത്രീ എവിടെ ആദരിക്കപ്പെടുന്നുവോ അവിടെ മാത്രമേ നന്മയുടെ സൂര്യോദയം ഉണ്ടാകുകയുള്ളൂ ..

1 അഭിപ്രായം: