2014, ജൂൺ 12, വ്യാഴാഴ്‌ച

       മത സൌഹാര്‍ദ്ദത്തിന്റെ പാരമ്പര്യപ്പുര
കൊടുന്നോട് ഹിന്ദു മുസ്ലിം കൂടി പാരമ്പര്യപ്പുര 

പാലക്കാട്  ജില്ലയിലെ ഒറ്റപ്പാലം താലൂക്കില്‍ കരിമ്പുഴ പഞ്ചായത്തിലെ കൊടുന്നോട് എന്നാ സ്ഥലത്താണ് മത മൈത്രിയുടെ പ്രതീകമായ കൊടുന്നോട് ഹിന്ദു മുസ്ലിം കൂടി ആരാധനാലയം സ്ഥിതി ചെയ്യുന്നത്.നൂറ്റാണ്ടുകള്‍ പഴക്കം ഉണ്ടെങ്കിലും ആധികാരികമായ രേഖകള്‍ ലഭ്യമല്ല. ഹിന്ദു മതസ്ഥരും മുസ്ലിം മതസ്ഥരും വൈകാരികമായ ഐക്യത്തോടെ നോക്കി കാണുന്ന ദൈവ സങ്കല്പമാണ് പാരമ്പര്യപ്പുര .ഇതിനെ പള്ളി എന്നോ ക്ഷേത്രം എന്നോ വിളിച്ചിട്ടില്ല ഒരിക്കലും .ഇതോടു ചേര്‍ന്ന് പാരമ്പര്യക്കുളം എന്ന ജലാശയവും ഉണ്ട്.
ഐതിഹ്യം 
വര്‍ഷങ്ങള്‍ക്കു മുമ്പ്  ഇന്നത്തെ ഈ ദൈവ സങ്കല്പ പ്രദേശത്ത് താമസക്കാരായിരുന്ന കാഞ്ഞിരത്തില്‍ കുരിക്കള്‍ എന്നാ മുസ്ലിം കുടുംബത്തിലെ ഒരു മുതിര്‍ന്നവരും തൊട്ടടുത്തെ നായര്‍ കുടുംബത്തിലെ കാരണവരും തമ്മിലുള്ള സുഹൃദ്ബന്ധംവര്‍ണ്ണനാതീതമായിരുന്നു.ഇരുവരും അക്കാലത്ത് തന്നെ പല അമാനുഷിക പ്രവര്‍ത്തനങ്ങളും ചെയ്തിരുന്നവരായി പഴമക്കാര്‍ സാക്ഷ്യപ്പെടുത്തുന്നു. നാടന്‍ തോക്ക് ഉപയോഗിക്കുന്നതിലും കരിമരുന്നിന്റെ ഉപയോഗത്തിലും അഗ്രഗണ്യരായിരുന്നതിനാല്‍ കുരിക്കള്‍ കുടുംബത്തെ വെടിക്കുരിക്കന്മാര്‍ എന്നും വിശേഷിപ്പിച്ചിരുന്നു .ഇരു കുടുംബത്തിലെയും മേല്പറഞ്ഞ കാരണവന്മാര്‍ നാട് നീങ്ങിയപ്പോള്‍; അവരുടെ സ്മാരകമായാണ് ഇന്നത്തെ ഈ ഹിന്ദു മുസ്ലിം കൂടി എന്ന ആരാധനാലയം നിര്‍മ്മിച്ചത്‌. കൃഷി സംരക്ഷിക്കുന്നതിനും, അധികം വിളവു ലഭിക്കുന്നതിനും ഇവിടേയ്ക്ക് നേര്ച്ച വഴിപാടുകള്‍ സമര്‍പ്പിക്കുന്ന പതിവ് ഇന്നും ഉണ്ട്. നായാട്ട് സംഘങ്ങള്‍ ഒക്കെ അക്കാലത്ത് ഇവിടത്തെ കുടുംബത്തിലേക്ക് നേര്ച്ച പണം നല്‍കിയിരുന്നു. ഒരു ദിവസം ഇത്തരത്തില്‍ നേര്ച്ചയാക്കാതെ കുരിക്കള്‍ കുടുംബത്തെ മനപൂര്‍വം അവഹേളിച്ചു ഒരു സംഘം നായാട്ടു നടത്താന്‍ പോയത് അക്കാലത്തെ കുരിക്കള്‍ കാരണവര്‍ അറിയുകയും തന്റെ പത്നിയോട് വീടിന്റെ മുകള്‍ നിലയില്‍ ഒരു ഓടു പാത്രം കമഴ്ത്തി വക്കാന്‍ ആവശ്യപ്പെടുകയും ചെയ്തെത്രേ.പതിവുപോലെ നായാട്ടു സംഘം വേട്ട നടത്തി എങ്കിലും ഒരു മൃഗത്തെയും കിട്ടിയില്ല.അവസാനം അവര്‍ മാപ്പ് അപേക്ഷിച്ച് കുരിക്കള്‍ കുടുംബത്തില്‍ എത്തി എന്നും വീടിന്റെ മുകള്‍ നിലയിലെ കമഴ്ത്ത്തിയ പാത്രത്തില്‍ നിന്നും നായാട്ടു സംഘം ഉതിര്‍ത്ത മുഴുവന്‍ വെടിയുണ്ടകളും അവര്‍ക്ക് തിരികെ നല്‍കി അവരെ അനുഗ്രഹിചെത്രേ.ഇത്തരം നിരവധി അത്ഭുത പ്രവര്‍ത്തികള്‍ ഈ സുഹൃത്തുക്കള്‍ നടത്തിയിരുന്നു.മരണ ശേഷവും ഈ സുഹൃട്ബന്ധത്ത്തിനു വിള്ളല്‍ വന്നില്ല. അതാണ്‌ നൂറു കണക്കിന് ആളുകള്‍ക്ക് ഇന്നും വിളിപ്പുരത്തുള്ള ദൈവ സങ്കല്പമായി കൊടുന്നോട് ഹിന്ദു മുസ്ലിം കൂടി മാറാന്‍ കാരണം .മറ്റെവിടെയും ഇങ്ങിനെ ഒരു സങ്കല്‍പം ഉള്ളതായി അറിവില്ല .
ആരാധന രീതികള്‍ 
അടിച്ചികിഴായില്‍ നായര്‍ കുടുംബം, കാഞ്ഞിരത്തില്‍ കുരിക്കള്‍ കുടുംബം എന്നിവരാണ് പ്രധാന നടത്തിപ്പുകാര്‍. നിത്യവും വൈകുന്നെര, ഈ ദൈവ സ്ഥാനത്ത് തിരി തെളിക്കാറുണ്ട്. മുത്തപ്പന്‍ ചേരി അച്യുതന്‍ നായര്‍ എന്നവര്‍ ആണ് ഇപ്പോള്‍ തിരി തെളിയിക്കുന്നത്.ഒരു മുറി ആണെങ്കിലും അതിന്റെ രണ്ടായി പകുത്തു രണ്ടിടത്തും നിലവിളക്ക് തെളിയിക്കും. എല്ലാ വര്‍ഷവും മീന മാസത്തിലെ രണ്ടാമത്തെ ബുധനാഴ്ചയാണ് ഗംഭീരമായ നേര്ച്ച കലശം നടക്കാറുള്ളത്. പാരമ്പര്യ പുര എന്നാ ഈ ദൈവ സങ്കല്പ സ്ഥാനത്ത് നടക്കുന്ന ചടങ്ങിനെ പാരമ്പര്യ കലശം എന്നും വിളിച്ചു വരുന്നു.നേര്ച്ചക്കായി ലഭിക്കുന്ന നാടന്‍ കോഴികളെയും മദ്യവും മാംസവും അവലും മലരും പയര്‍ പുഴുങ്ങിയതും ഉണ്ണിയപ്പവും പായസവും ഹിന്ദു ആചാരക്രമാത്ത്തിലും കോഴിയിറച്ചിയും പത്തിരിയും പപ്പടവും മുസ്ലിം ആചാരക്രമത്തിലും ഭക്തര്‍ക്ക് പ്രസാദമായി നല്‍കും.ഒരേ മുറിയില്‍ ഒരേ സമയംരണ്ടു കര്‍മങ്ങളും നടക്കും
സാധാരണയായി ക്ഷേത്രങ്ങളില്‍ നടത്തി വരാറുള്ള ഉത്തമ പൂടാടോ വിധികള്‍ അല്ല ഇവടെ നടത്തുന്നത്. പ്രാകൃത രീതിയില്‍ ഉള്ള മദ്യവും മാംസവും ഉപയോഗിച്ചുള്ള കര്മ്മങ്ങളാണ് ഇവിടെ.കേളത്തിലെ ക്ഷേത്രങ്ങളില്‍ കണ്ണൂര്‍ പരശിനി കടവില്‍ മാത്രമാണ് ഇന്ന് ഇത്തരത്തില്‍ ഉള്ള പൂജ നടക്കുന്നത്.ഇരു വിഭാഗത്തിന്റെയും കര്‍മങ്ങള്‍ നടക്കുമ്പോള്‍ രാമായണപരായണവും ഖുര്‍ ആന്‍ പാരായണവും നടക്കുന്നു .സാധാരണ ക്ഷേത്രങ്ങളില്‍ പതിവായ കതീന വെടി പ്രയോഗം ഇവിടെ ഇല്ല. പകരം തിര നിറച്ച നാടന്‍ തോക്ക് ഉപയോഗിച്ച് ആകാശത്തേക്ക് ആചാരപരമായി മൂന്നു വെടി പൊട്ടിക്കുന്നു. ദൈവ സങ്കല്പ സ്ഥാനത്ത് ഈ തോക്ക് പൂജിക്കുന്ന ആചാരവും ഇവിടെയുണ്ട്. വൈകുന്നേരം, അഞ്ചു മണിക്ക് ആരംഭിക്കുന്ന ചടങ്ങുകള്‍ രാത്രി പന്ത്രണ്ടു മണി വരെ നീളും.പൂജാദി കര്‍മങ്ങള്‍ക്ക് ആവശ്യമായ ഉണ്ണിഅപ്പം, പത്തിരി പായസം എന്നിവയൊക്കെ അവിടെ തന്നെ തയാരാക്കുകയാണ് പതിവ്. വര്‍ഷത്തില്‍ ഒരിക്കല്‍ നടക്കുന്ന ഈ ചടങ്ങില്‍ പങ്കെടുക്കാന്‍ പല ദേശങ്ങളില്‍ നിന്നും ആളുകള്‍ എത്താറുണ്ട്..
            മതത്തിന്റെ പേരില്‍ കലഹങ്ങളും കലാപങ്ങളും നടക്കുന്ന ഇക്കാലത്ത് ഇത്തരം ആരാധനാലയങ്ങള്‍ക്കു പ്രാധാന്യം കൂടുന്നു. ഒരു കാലത്ത് മത മൈത്രിയുടെ പ്രതീകമായി നിലകൊണ്ട ഈ ഹിന്ദു മുസ്ലിം കൂടി യുടെ ഇന്നത്തെ അവസ്ഥ അത്യന്തം ദയനീയമാണ്. കഴിഞ്ഞ കുറച്ചു വര്‍ഷങ്ങള്‍ ആയി കലശം മുടങ്ങിയിരിക്കുകയാണ് .കെട്ടിടം തന്നെജീര്‍ണ്ണ അവസ്ഥയില്‍ ആയി.ആരും ഇക്കാര്യത്തില്‍ ശ്രദ്ധ പതിപ്പിച്ചു കാണുന്നില്ല..നിത്യേന ഉള്ള തിരി തെളിയിക്കല്‍ മാത്രമാണ് ഇന്ന് നടക്കുന്നത്.ഒരു ജനകീയ സമിതിയുടെ നേതൃത്വത്തില്‍ ഇവിടുത്തെ പരിപാടികള്‍ പുര്‍ണരാര്‍മ്ഭിക്കാവുന്നത്തെ ഉള്ളൂ.നാടിന്റെ ഈ സാംസ്കാരിക പാരമ്പര്യം നിലനിര്‍ത്താന്‍ അധികൃതരും മുന്നോട്ടു വരണം .
(കടപ്പാട് : രജി മോന്‍ കരിമ്പന്‍ചോല 9447978163, രജീഷ് കരിമ്പന്‍ ചോല 9495133538 )

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ